വടകര: റോഡില്‍ വെള്ളം കയറിയത് കാല്‍നടയാത്രക്കാരെയും വാഹനങ്ങളുടെയും യാത്ര ദുസ്സഹമാക്കുന്നു. താഴെഅങ്ങാടി വലിയവളപ്പില്‍ റെയില്‍വേ ലിങ്ക് റോഡ് ആരംഭിക്കുന്നിടത്തുള്ള പ്രധാന റോഡിലാണ് കഴിഞ്ഞ രണ്ട്് ദിവസമായി പെയ്ത മഴയില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതാണ് നാട്ടുകാരെയും യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നത്.
സാധാരണയായി ഈ ഭാഗത്തുള്ള മഴവെള്ളം വലിയവളപ്പ് റെയില്‍വേ ലിങ്ക് റോഡ് നിര്‍മ്മിച്ച വഴിയിലൂടെ ഒഴുകി പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുംവിധത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചത്. മഴ ആരംഭിച്ചതോടെ ചെമ്മണ്ണ് മാത്രമുള്ള റോഡില്‍ ചെളി നിറഞ്ഞത് കാരണം കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നവീകരണം നടത്തിയത്. നവീകരണം നടത്തിയതിന് ശേഷം കുറച്ചുകൂടി ഉയര്‍ന്നതിനാല്‍ വെള്ളം തീരെ ഒഴുകി പോകാത്ത അവസ്ഥയിലാണ്. റോഡിലേക്ക് വെള്ളം കയയറിയത് കാരണം കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.
രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മാറി നില്‍ക്കേണ്ടി വരികയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അവസ്ഥയാണ് ഏറ്റവും ദുരിതം. ദിവസേന നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ഇപ്പോള്‍ മുതിര്‍ന്നവര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ചുമലിലേറ്റി നടക്കുകയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വഴിമാറി സഞ്ചരിക്കുകയും ചെയ്യുകയാണ്.
ചില സമയങ്ങള്‍ വാഹനങ്ങള്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ കാല്‍നടയാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചത് മൂലം വാക്ക് തര്‍ക്കങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അതേസമയം ഈ വെള്ളക്കെട്ടിന് എങ്ങിനെ പരിഹാരം കാണണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: