കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട്ട് കുരുക്ഷേത്ര പ്രകാശന് പുസ്തകശാല അക്രമിച്ചതില്‍ പ്രതിഷേധിച്ച് സാംസ്കാരിക നായകരുടെ സംയുക്തപ്രസ്താവന. പുസ്തകശാല അടിച്ചു തകര്‍ത്തത് അത്യന്തം വേദനാജനകവും അപലപനീയവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. സാംസ്കാരിക കേരളത്തിന് സംഭവിച്ചിരിക്കുന്ന ഈ മൂല്യച്യുതിയില് നടുക്കം രേഖപ്പെടുത്തുന്നു.
കേരളത്തില്‍ മുന്‍കാലങ്ങളിലൊന്നും ബന്ദുകളിലും ഹര്‍ത്താലുകളിലും അക്ഷര കേന്ദ്രങ്ങള്‍ അക്രമത്തിനിരയായിട്ടില്ല. ഇതൊരു വഴിത്തിരിവാണെങ്കില്‍ സാക്ഷര കേരളത്തിന് അപമാനകരമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സാംസ്കാരിക നായകര്‍ ആവശ്യപ്പെട്ടു. സി. രാധാകൃഷ്ണന്, ഡോ. എം.ജി.എസ്. നാരായണന്, പി.പി. ശ്രീധരനുണ്ണി, പി. ബാലകൃഷ്ണന്, കെ.പി. സുധീര, ഉള്ളൂര്‍ എം. പരമേശ്വരന്, പ്രൊഫ. കെ.വി. തോമസ്, അലി അക്ബര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: