ബാലുശ്ശേരി: ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം സമിതി ഓഫീസും ആര്‍എസ്എസ് താലൂക്ക് കാര്യാലയവും തകര്‍ത്ത സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തതായി ബാലുശ്ശേരി എസ്ഐ നൗഷാദ് പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്ത്തകന് ഉള്‍പ്പെടെയുള്ളവരെയാണ് സിപിഎം കാരെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസ് അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും സിപിഎമ്മും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുരിങ്ങനാട്ട് ചാലില്‍ നിധിന് (24), കൊട്ടയോട്ട് ചാലില്‍ ഷൈജു (27), കിനാലൂര്‍ തേവര്‍കണ്ടി സുജിത്ത് ലാല്‍ (22), പനങ്ങാട് കിണറുള്ളതില്‍ നിധിന് (28), എകരൂല്‍ സ്വദേശികളായ ഫെബിയാന്‍ (30), പ്രജീഷ് (28), പനങ്ങാട് കൊല്ലാടത്ത് സന്ദീപ് (24), അറപ്പീടിക ഈച്ചരോത്ത് മനോജ് (32), ബിജെപി പ്രവര്‍ത്തകനായ ചീക്കിലോട് കുറച്ചേരി മീത്തല്‍ ഷിബു (32) എന്നിവരെയാണ് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജികോടതി റിമാന്റ് ചെയ്തത്. എന്നാല്‍ പോലീസ് പിടികൂടിയതില്‍ ഭൂരിഭാഗം പേരും യഥാര്‍ത്ഥ പ്രതികളല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പോലീസിന്റെ സാന്നിധ്യത്തില്‍ അക്രമം നടത്തിയിട്ടും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ്് ബാലുശ്ശേരി സിഐ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആര്‍എസ്എസ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ട് ഏഴിന് വീണ്ടും യോഗം ചേരാന്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: