ആറ്റിങ്ങല്‍: ആറ്റിങ്ങല്‍,ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ രണ്ടുദിവസമായി വ്യാപക സിപിഎം അക്രമം. ബിജെപി കൗണ്‍സിലറുടെ വീട് സിപിഎം അക്രമി സംഘം അടിച്ച് തകര്‍ത്തു. ചെറുവള്ളി മുക്കില്‍ കഴിഞ്ഞ ദിവസം ബിജെപിയുടെയും സംഘപരിവാറിന്റെയും കൊടിമരങ്ങള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ സിപിഎം ഗുണ്ടാസംഘം ആസിഡ് ബോംബും ഒഴിഞ്ഞ മദ്യകുപ്പികളും എറിഞ്ഞു. കല്ലേറില്‍ ആറ്റിങ്ങല്‍ സിഐയ്ക്ക് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. ബിജെപിയുടെ മൂന്നു പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രാത്രിയില്‍ ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലര്‍ സന്തോഷിന്റെ വീട് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സന്തോഷും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. കൊടിയോട് ഭജനമഠം നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ ടൗണില്‍ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം വിലോചനക്കുറുപ്പ്, ഒറ്റൂര്‍ മോഹന്‍ദാസ്, അജിത്ത് പ്രസാദ് എന്നിവര്‍ സംസാരിച്ചു. കടയ്ക്കാവൂര്‍ സാബു, കരവാരം സന്തോഷ്, സജു എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ദക്ഷിണമേഖല സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം അജി എസ്.ആര്.എം. ഗോകുല്‍ദാസ് എന്നിവര്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: