ബീജിങ്ങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. കസാഖിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ നവാസ് ഷെരീഫുമായി നടത്താനിരുന്ന കൂടിക്കാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് റദ്ദാക്കിയത്.
നയതന്ത്രബന്ധത്തില്‍ ചൈനയുമായി ഏറെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളുമായും ഷി ജിന്‍പിംഗ് കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചൈനയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാകിസ്താന് അവസരം ലഭിച്ചില്ല.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടികൊണ്ടുപോയ ചൈനീസ് അധ്യാപകരെ കൊലപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പോലീസുകാരുടെ വേഷത്തിലെത്തിയ ആയുധധാരികളാണു ചൈനക്കാരായ ഭാഷാധ്യാപകരെ മേയ് 24നു തട്ടിക്കൊണ്ടുപോയത്.
ചൈനയില്‍നിന്നുള്ളവര്‍ക്കു മികച്ച സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന പാക്ക് അവകാശവാദത്തിനു തിരിച്ചടിയാണ് അധ്യാപകരുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും. സംഭവം അതീവ ഗൗരവകരമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ഉച്ചകോടിയില്‍ റഷ്യ, കസാഖിസ്ഥാന്‍, ഇന്ത്യ തുടങ്ങി രാജ്യങ്ങളുടെ പ്രതിനിധികളുമായി ഷിജിന്‍പിങ് കൂടികാഴ്ച നടത്തിയത് ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ചൈനീസ് സര്‍ക്കാര്‍ മാധ്യമം പാക്കിസ്ഥാന് വിഷയത്തില്‍ മൗനം പാലിച്ചു. എന്നാല്‍ ഈ വിഷയങ്ങളൊന്നും വരാന്‍പോകുന്ന ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയെ ബാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: