ന്യൂദല്‍ഹി: ഖത്തര്‍ പ്രതിസന്ധിയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യാക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഈ സാഹചര്യത്തെ നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നു മന്ത്രാലയം വ്യക്തമാക്കി. ആറു രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. അതുകൊണ്ട് തന്നെ ഈ മേഖലയുടെ സുസ്ഥിരത ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്.എന്തുവിധത്തിലുള്ള സഹായങ്ങള്‍ക്കും വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്നു പ്രവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മതപരമായ അസഹിഷ്ണുതയും മേഖലയുടെ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണ്. ആഗോള സമാധാനത്തിനും ഇവ ഭീഷണിയാണ്. ഗള്‍ഫില്‍ ശാന്തിയും സുരക്ഷയും നിലനില്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഖത്തറില്‍ സ്വദേശി വത്കരണത്തെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: