കണ്ണൂര്‍: മദ്യശാലകള്‍ക്ക് നിയന്ത്രണം വന്നതോടെ ജില്ലയില്‍ നാടന്‍ ചാരായം സുലഭമായി. വില അല്‍പ്പം കൂടുമെങ്കിലും വീര്യമുള്ള നാടന്‍ ചാരായത്തിനായി ആവശ്യക്കാര്‍ ഏറെയാണ്.
അഞ്ച് വര്‍ഷം മുമ്പ് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപരകമായ തോതില്‍ നാടന്‍ഡ ചാരായവാറ്റ് നടന്നിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധമുയര്‍ന്നതും എക്സൈസ്, പോലീസ് അധികൃതരുടെ ശക്തമായ നടപടികളും മൂലം ജില്ലയിലെ വ്യാജമാറ്റ് ഏകദേശം പൂര്‍ണമായിത്തന്നെ അവസാനിച്ചിരുന്നു. പിടിയിലായാല്‍ വന്‍തുക പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ പലരും ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ പാതയോര മദ്യശാലകള്‍ക്ക് നിരോധനം വന്നതോടു കൂടി മദ്യം കിട്ടാതായതോടെയാണ് വ്യാജ വാറ്റുകാര്‍ വീണ്ടും സജീവമായത്. ഒരു ലിറ്റര്‍ ചാരായത്തിന് 1000 രൂപ വരെയാണ് ഇപ്പോള്‍ വില. വീര്യമുള്ള മദ്യമായതിനാല്‍ ഇതില്‍ കൂടുതല്‍ കൊടുക്കാനും ഉപഭോക്താക്കള്‍ തയ്യാറാവുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെയാണ് ഉല്‍പ്പാദനം കൂടിയത്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മലയോര ഗ്രാമങ്ങളിലാണ് ചാരായവാറ്റ് ഏറുന്നത്. ദിനംപ്രതി നൂറുകണക്കിന് ലിറ്റര്‍ വാഷും ചാരായവും എക്സൈസ് സംഘം പിടികൂടി നശിപ്പിക്കുന്നുണ്ടെങ്കിലും പ്രതികള്‍ രക്ഷപ്പെടുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: