ആലപ്പുഴ: ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് ജില്ലയിലെ ഒരു എഎസ്ഐയ്ക്കുണ്ടായ ദുരനുഭവം.
സ്പിരിറ്റ് മാഫിയയേയും ലഹരി മാഫിയേയും കുടുക്കന്നതില് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യാഗസ്ഥനെ ഒറ്റു കൊടുത്തത് സേനയിലെ തന്നെ ഉന്നതരായിരുന്നു. തൃക്കുന്നപ്പുഴ സ്വദേശിയായ എഎസ്ഐ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തില്‍ ചുമതലയേറ്റ ശേഷം ലഹരി മാഫിയയിലെ ഉന്നതരെ പലതവണ കുടുക്കി.
പതിനായിര കണക്കിന് പാക്കറ്റ് ലഹരി ഉത്പന്നങ്ങളാണ് ഓരോ റെയ്ഡിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഹരിപ്പാട്, കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ പിടികൂടിയതോടെ മുസ്ളീംലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടു. എന്നാല്‍ പോലീസ് ഉദ്യാഗസ്ഥന് വഴങ്ങാന്‍ തയ്യാറായില്ല.
പ്രതികള്‍ക്ക് റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങി ദിവസങ്ങള്‍ക്ക് ശേഷം പോലീസ് ഉദ്യാഗസ്ഥനെ വീടിന് തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ കൊലപാതക ശ്രമം കുറ്റം ഒഴിവാക്കി ഉന്നത പോലീസ് ഉദ്യാഗസ്ഥര്‍ പ്രതികളെ രക്ഷിച്ചു.
ജില്ലാ പോലീസ് മേധാവി, ഐജി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ നടപടിയെടുത്താല്‍ കൊലപ്പെടുത്തും എന്ന ഭീഷണിയാണ് മറ്റു ഉദ്യാഗസ്ഥര്‍ക്ക് ഇതുവഴി ലഭിച്ച മുന്നറിയിപ്പ്. സഹായിക്കാന്‍ പോലീസ് സേന പോലും കുടെയുണ്ടാകില്ലെന്ന തിരിച്ചറിവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: