മറയൂര്‍: കാന്തല്ലൂര്‍ റേഞ്ചില്‍ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്ന് ചന്ദനം വെട്ടി കടത്താന്‍ ശ്രമിച്ച രണ്ട് വനവാസി യുവാക്കളെ വനം വകുപ്പ് അധികൃതര്‍ പിടികൂടി.
കാന്തല്ലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പാളപ്പെട്ടി ആദിവാസി കോളനിയിലെ ഗണേശന്(28) അജിത്ത് (20) എന്നിവരെയാണ് സാഹസികമായി വനം വകുപ്പ് അധികൃതര്‍ കീഴടക്കിയത്. പാളപ്പെട്ടി ചെമ്പകപ്പാറ വനം മേഖലയില്‍ നിന്നുംശനിയാഴ്ച രാത്രി ചന്ദനം മരം മുറിച്ച് കഷ്ണങ്ങളാക്കി കൊണ്ടു പോകവെ തണ്ണിപ്പുട തോടിന്റെ കരയില്‍ വച്ച് കാല്പാടുകള് പിന്തുടര്ന്ന്പ്രതികളെ പിടികൂടുകയായിരുന്നു. രണ്ട് പേരും രക്ഷപെടുവാടാള്ള ശ്രമം നടത്തിയതിനാല്‍ ബല പ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്.
രണ്ടുപേരും നിരവധി ചന്ദന കേസുകളില്‍ പ്രതികളാണ്. വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ലിബിന് ജോണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മാരായ സാബു, ബൈജു, ബി.എഫ്.ഒ മാരായ പ്രകാശ്, ലെവിന്‍ സി ശേഖര്‍, രാജീവ്, ശ്രീജിത്ത്എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: