ചേറ്റുവ: ശക്തിയായ മഴയെത്തുടര്‍ന്ന് ചേറ്റുവ കടവിന് പടിഞ്ഞാറ് വശം മാടക്കായി ഇറ്റാമന്‍ തറ, മന്നത്ത് കോളനി, മഞ്ചറ, ചേറ്റുവ കോട്ടത്താഴം തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുപതോളം വീടുകള്‍ മഴവെള്ളത്താലും മലിനജലത്താലും ചുറ്റപ്പെട്ടു.
മഴവെള്ളം ഒഴുകി പോകാന്‍ ഇവിടെ സംവിധാനമില്ല. തോടുകളില്‍ മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് മഴ പെയ്തപ്പോള്‍ വെള്ളമൊഴുക്ക് തടസ്സപ്പെട്ടു.
മാത്രമല്ല, ഈ മാലിന്യം മുഴുവന്‍ വീടുകളിലേക്ക് ഒലിച്ചു കയറുകയും ചെയ്തു.
പനി ബാധിച്ച് ഇപ്പോള്‍ തന്നെ തീരപ്രദേശത്ത് ഒട്ടനവധി ആളുകള്‍ ചികിത്സയിലാണ്. മഴ ചെയ്ത് മലിനജലം കൂടി കയറിയതോടെ ദുര്‍ഗന്ധം വമിച്ച് വീടുകള്‍ താമസയോഗ്യമല്ലാതായി.
മഴക്കാല പൂര്‍വ ശുചീകരണം നടത്താത്തതിനാലാണ് ആദ്യ മഴ പെയ്തപ്പോള്‍ തന്നെ കാനകളും തോടുകളുമെല്ലാം നിറഞ്ഞ് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: