മയക്കു മരുന്നു കേസുകള്‍ 26, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 298 കേസുകള്‍, അബ്കാരി കേസ് 127 ; മൊത്തം പിടി കൂടിയത് 88 പേരെ
കണ്ണൂര്‍: ജില്ലയില്‍ കഞ്ചാവ് -മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുറു ശതമാനം വര്‍ദ്ധനയാണ് ജില്ലയില്‍ കേസുകളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ മാസം മാത്രം കഞ്ചാവ്-പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് എന്നിവ കണ്ടെത്താനുമായി എക്സൈസ് ജില്ലയില്‍ 762 റെയ്ഡുകള്‍ നടത്തി. ഇത്തരത്തില്‍ നടത്തിയ റെയ്ഡുകളിലൂടെ 26 മയക്കു മരുന്നു കേസുകള്‍, പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 298 കേസുകള്‍, 127 അബ്കാരി കേസുകളും എക്സൈസ് വകുപ്പ് എടുത്തു. മൊത്തം 88 പേരെ വിവിധ കേസുകളിലായി എക്സൈസ് പിടികൂടുകയും ചെയ്തു. 54.2 ലിറ്റര്‍ നാടന്‍ ചാരായം, 223.75 ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം, 2784 ലിറ്റര്‍ വാഷ്, 250 ലിറ്റര്‍ ലഹരി അരിഷ്ടം, 2.190 ഗ്രാം കഞ്ചാവ് എന്നിവ കഴിഞ്ഞമാസം ജില്ലയില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി. ലഹരി വസ്തുക്കളുടെ കടത്ത്, അനധികൃത മദ്യം തുടങ്ങി 20,866 വാഹന പരിശോധനകള്‍ നടത്തി. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. 9 വിദേശ മദ്യഷാപ്പുകളിലും 18 ബീര്‍ വൈന്‍ പാര്‍ലറുകളിലും 85 കളളുഷാപ്പുകളിലും ജില്ലയിലെ എക്സൈസ് സംഘം പരിശോധന നടത്തി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും മയക്കു മരുന്നുകളും ജില്ലയിലേക്ക് ദിനംപ്രതി ഒഴുകിയെത്തുകയാണ്. സംസ്ഥാന അതിര്‍ത്തികളിലെ പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുന്നത് ലഹരി മാഫിയകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത് എളുപ്പമാക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നും ജില്ലയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ-കെഎസ്ആര്‍ടിസി ബസ്സുകളിലും പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുവരുന്നുവെന്ന വ്യാജേനയുമാണ് ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നത്. തുച്ഛമായ വിലയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന പാന്‍ ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കടത്തിക്കൊണ്ടുവന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച് വന്‍ ലാഭമാണ് കഞ്ചാവ്-ലഹരി മാഫിയ ചെയ്തു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലായും ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. പ്രത്യേക ഏജന്റുമാര്‍ മുഖാന്തിരമാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. പലപ്പോഴും ഇത്തരം ഏജന്റുമാരെ പിടിക്കപ്പെട്ടാല്‍ ഉല്‍പ്പന്നങ്ങളുടെ ഉറവിടം, വിതരണം ചെയ്ത വ്യക്തികള്‍ എന്നിവരുടേ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തതു കൊണ്ടുതന്നെ ലഹരി ഉല്‍പ്പന്നങ്ങളുടെ മൊത്തവിതരണക്കാരെ പിടികൂടാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: