കിങ്ങ്സ്റ്റണ്‍ (ജമൈക്ക): സ്വന്തം മണ്ണിലെ അവസാന മത്സരത്തിലും ഉസൈന്‍ ബോള്‍ട്ട് വേഗരാജാവ്. മൂപ്പതിനായിരം ആരാധകരെ സാക്ഷിനിര്‍ത്തി ‘ സലൂട്ട് ടു ലജന്റ്സ് ‘ മത്സരത്തിന്റെ നൂറു മീറ്ററില്‍ 10.03 സെക്കന്‍ഡില്‍ ബോള്‍ട്ട് ഒന്നാമനായി.
ബോള്‍ട്ട് ഓട്ടം തുടങ്ങിയ സ്റ്റേഡിയത്തില്‍ തന്നെയാണ് നാട്ടിലെ അവസാന മത്സരവും അരങ്ങേറിയത്. ഒന്നാംസ്ഥാനം നേടിയ ബോള്‍ട്ട് സ്റ്റേഡിയത്തെ വലംവെച്ച ശേഷം അഞ്ചാം നമ്പര്‍ ട്രാക്കിലെത്തി ഫിനിഷിങ്ങ് ലൈനില്‍ ചുംബിച്ചു.
ജൂനിയര്‍ തലം മുതല്‍ എനിക്ക് ജെമൈക്കയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുപോന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇത്രയെറെ ഉന്നതിയിലെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
എനിക്ക് ചെയ്യാന്‍ പറ്റിയതെല്ലാം ചെയ്തു. ഇതിഹാസമാകുന്നത് വലിയകാര്യമാണ്.എന്നാല്‍ മാതാപിതാക്കളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഒന്നുമാകാന്‍ കഴിയുമായിരുന്നില്ലെന്ന് ബോള്‍ട്ട് പറഞ്ഞു.
മുപ്പതുകാരനായ ബോള്‍ട്ട് ലണ്ടനില്‍ ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്ഷിനുശേഷം വിരമിക്കും.2002 ലാണ് ബോള്‍ട്ട് രാജ്യന്തര മത്സരരംഗത്ത് വന്നത്. ഒമ്പതുതവണ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: