സുവോന്‍ (ദക്ഷിണ കൊറിയ): ആവേശഭരിതമായ കലാശപ്പോരാട്ടത്തില്‍ വെനസ്വലയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് അണ്ടര്‍ – 20 ലോകകപ്പില്‍ മുത്തമിട്ടു.
ആദ്യ പകുതിയില്‍ ഡൊമിനിക് കല്‍വെര്‍ട്ട് ലിവിനാണ് ഇംഗ്ലണ്ടിന് കപ്പ് നേടിക്കൊടുത്ത ഗോള്‍ നേടിയത്.അണ്ടര്‍ 20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്.
35-ാം മിനറ്റിലാണ് ലിവിന് ഗോള്‍ നേടിയത്.ഗോള്‍ പോസ്റ്റിനടുത്തു നിന്നുളള ഷോട്ട് വലയില്‍ കയറി.ഗോളി ഫ്രഡ്ഡി വുഡ്മാനും ഇംഗ്ലണ്ടിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.രണ്ടാം പകുതിയില്‍ രണ്ടുതവണ വുഡ്മാന് ടീമിനെ ഗോളില്‍ നിന്ന് രക്ഷിച്ചു.സെര്‍ജി കോര്‍ഡോവയുടെ ഒന്നാന്തരം ഷോട്ടും പെനറാന്ഡയുടെ സ്പോട്ട് കിക്കും രക്ഷപ്പെടുത്തി.
ഇറ്റലിക്കാണ് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉറൂഗ്വയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: