തിരുവനന്തപുരം : പഴവങ്ങാടി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ പണം അപഹരിച്ച തമിഴ് യുവതിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പൊള്ളാച്ചി കൊള്ളാക്കാ പാളയം നരിക്കുറവര്‍ കോളനിയില്‍ ഹൗസ് നമ്പര്‍ 42ല്‍ സമുതി (21) ആണ് പിടിയിലായത്. പഴവങ്ങാടി ക്ഷേത്രത്തിലെ ക്യൂവില്‍ നിന്ന് ഭക്തയുടെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചശേഷം പണവും പേഴ്സും സുരക്ഷിതമായി വച്ച് വീണ്ടും മോഷണത്തിനായി കറങ്ങി നടക്കവെയാണ് പോലീസ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ സുമതി മാര്‍ച്ചില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതാണ്. ഫോര്‍ട്ട് സിഐ അജിചന്ദ്രന്നായരുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്ഐ പി. ഷാജിമോന്‍, ക്രൈം എസ്ഐ വിജയകുമാര്‍, എസ്ഐ ഷാജഹാന്, സിപിഒ പ്രസാദ്, സുനില്‍, വനിതാ സിപിഒ ആശാറാണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: