പാനൂര്‍: പാനൂര്‍ മേഖലയില്‍ ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലും. മാഹി മദ്യത്തിലുും, കഞ്ചാവിലുമാണ് യുവാക്കള്‍ ആകൃഷ്ടരാകുന്നത്. ഇക്കഴിഞ്ഞ അദ്ധ്യയനം അവസാനത്തില്‍ ചെണ്ടയാട് എം.ജി കോളേജില്‍ നടന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സന്തോഷം പങ്കിടല്‍ അതിരു കടന്നപ്പോള്‍ പോലീസ് എത്തുകയും ഏതാനും വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നും മദ്യവും, മറ്റു ലഹരി വസ്തുക്കളും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവാണ് പല കോളേജ് വിദ്യാര്‍ത്ഥികളെയും ലഹരിയിലേക്കുളള കാല്‍വെപ്പിന്റെ പ്രേരണ. അതു പിന്നീട്് മദ്യത്തിലേക്കും, വീര്യം കൂടീയ പല ലഹരി ഗുളികകളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നു. ഈ ലഹരിയില്‍ നിലംതൊടാതെ ബൈക്കുകളില്‍ പറക്കുന്നവര്‍ വിളിച്ചു വരുത്തുന്ന അപകടങ്ങളും ഏറെ. പോലീസ് കാര്യക്ഷമമായി കോളേജുകളിലും, സ്ക്കൂളുകളിലും ഇടപ്പെടുന്നതു കൊണ്ടു തന്നെ പല സംഭവങ്ങളും മുളയിലെ അറിയാനും, അവരെ അതില്‍ നിന്നും മുക്തമാക്കാനും സാധിച്ചുവരുന്നുണ്ട്.
പുത്തൂര്‍, കണ്ണങ്കോട്, പാലത്തായി, പൊയിലൂര്‍, പെരിങ്ങത്തൂര്‍, പാനൂര്‍ കെഎസ്ഇബി പരിസരം, മത്സ്യമാര്‍ക്കറ്റ്, ബസ്റ്റാന്‍ഡ് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്. നിരവധി കഞ്ചാവ് കേസുകള്‍ പാനൂര്‍, ചൊക്ലി പോലീസ്സ്റ്റേഷനില്‍ രജിസ്റ്റ്ര് ചെയ്തിട്ടുണ്ട്. ഒരു കീലോ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിക്കാതെ വരികയുളളു. അതിനാല്‍ മിക്കവരും തോത് കുറച്ചാണ് വില്‍പ്പനയ്ക്ക് എത്തുക. പിടിച്ചാലും സ്റ്റേഷനില്‍ നിന്നും ആള്ജാമ്യത്തിലിറങ്ങുകയും ചെയ്യും. ഈ നിയമപരിരക്ഷ പരമാവധി പലരും പ്രയോജനപ്പെടുത്തുന്നു. സര്‍ക്കിള്‍ പരിധിയില്‍ ചുറ്റപ്പെട്ട് കിടക്കുന്ന മാഹി മേഖലയില്‍ നിന്നും പാനൂര്‍, പൊയിലൂര്‍, കൈവേലിക്കല്‍, കടവത്തൂര്‍, ചെറുവാഞ്ചേരി ഭാഗങ്ങളില്‍ മാഹിമദ്യം കടത്തുന്നത് വ്യാപകമാണ്. കൂത്തുപറമ്പ് എക്സൈസ് ടീമും പോലീസും ചേര്‍ന്ന് ദിവസേന മദ്യംകടത്ത് പിടികൂടുകയും ചെയ്യും. അബ്കാരി ആക്ട് 55എ പ്രകാരം ദിവസവും പാനൂര്‍ പോലീസ്സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റ്ര് ചെയ്യുന്നുമുണ്ട്. ഇതിനു പുറമെ വ്യാജവാറ്റും നടക്കുന്നുണ്ട്. വളള്യായില്‍ നിന്നും വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയ രണ്ടുപേരും യുവാക്കളായിരുന്നു. ചെണ്ടയാട് മഞ്ഞകാഞ്ഞിരം ഭാഗത്ത് വ്യാജവാറ്റ് നടക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊളവല്ലൂര്‍ പോലീസ്സ്റ്റേഷന് പരിധിയിലെ കിഴക്കന്‍ മേഖലയില്‍ വ്യാജവാറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെ മാഹി മദ്യം അനധികൃതമായി വില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ട്.ഇതിനു പുറമെയാണ് നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം.
അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയും, സമീപത്തെ മാഹിയില്‍ നിന്നും ,കര്‍ണ്ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചും കച്ചവടം നടത്തുന്ന വന്‍ റാക്കറ്റാണ് ഇതിനു പിന്നില്‍. പാത്തിപാലത്തെ ഒരു വീട്ടില്‍ നിന്നും 2ലക്ഷത്തിന്റെ നിരോധിത ലഹരിവസ്തുക്കളാണ് പാനൂര്‍ പോലീസ് പിടികൂടിയത്. ചെണ്ടയാട് സ്വദേശി ഭാര്യവീട്ടില്‍ സ്റ്റോക്ക് ചെയ്ത് വിപണനം നടത്തുന്നതിടയാണ്് പിടിയിലായത്. പാനൂര്‍ കെഎസ്ഇബി ഓഫീസിനു സമീപത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചെണ്ടയാട്് സ്വദേശി തന്നെയാണ് ഇതിനു പിന്നില്‍. 10 രൂപ വിലയുളളവ 60 രൂപയ്ക്കാണ് വില്‍ക്കുന്നത്. ലക്ഷങ്ങളുടെ സമ്പാദ്യമാണ് ഇത്തരക്കാര്‍ അനധികൃതമായി ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: