കാട്ടാക്കട: മാര്‍ക്സിസ്റ്റ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദളിത് കുടുംബത്തിന്നെതിരെ വ്യാജരേഖ ചമച്ച റവന്യു ഉദ്യോഗസ്ഥരെ തുറങ്കിലിലടക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്. കാട്ടാക്കടയില്‍ കുടയിറക്കപ്പെട്ട ദളിത് കുടുംബത്തിന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരനെ സംരക്ഷിക്കുന്നവരെന്ന് കവല പ്രസംഗം നടത്തുന്ന ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടിലാണ് കുമാരിയും കുടുംബവും നീതിക്കായി യാചിക്കുന്നത്. സ്വന്തം കിടപ്പാടം ഡിവൈഎഫ്ഐ നേതാവ് മണ്ണുമാന്തി കൊണ്ട് ഇടിച്ചു നിരത്തുന്നത് കണ്ടു നില്ക്കേണ്ടിവന്ന അവരുടെ നിസാഹയത ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ ഐക്യവേദി ജില്ലാ രക്ഷാധികാരി നിര്‍മ്മലകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യ പ്രേം, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്, ജില്ലാ ട്രഷറര്‍ ശിവശങ്കരപിള്ള, പി.എസ് പ്രേംകുമാര്‍, കള്ളിക്കാട് ബിജു, പൂഴനാട് വേണുഗോപാല്‍, കെപിഎംഎസ് താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ടല സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: