കോഴിക്കോട്: സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം. പോലീസ് സാന്നിദ്ധ്യത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്ര മം നടന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.
പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ക്രമസമാധാന പാലനത്തില്‍ കടുത്ത വീഴ്ചയുണ്ടായെ ന്നും നേതാക്കള്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നു കുറച്ചുകൂടി ജാഗ്രത ഉണ്ടാകണമെന്നും സിപിഐ പ്രതിനിധി ഇ.കെ. വിജയന് എംഎല്‍എയും ആവശ്യപ്പെട്ടു.
പകല്‍ പ്രകടനമായി വന്ന് അക്രമം നടത്തിയ സംഭവത്തില്‍ പോലും പ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്ന് ബിഎംഎസ് സം സ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് പറഞ്ഞു.
സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളില്‍ നിന്ന് നേതൃത്വങ്ങള്‍ പിന്മാറണമെന്നും പല കേസുകളിലും പ്രതികള്‍ വ്യക്തമായിട്ടു പോലും പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് സി. ഗംഗാധരന് പറഞ്ഞു.
വടകരയിലും ബാലുശ്ശേരിയിലും പോലീസ് സംരക്ഷണം ഉള്ളപ്പോഴാണ് അക്രമം നടന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് പറഞ്ഞു. ബാലുശ്ശേരിയില്‍ സിപിഎമ്മിന്റെ ചട്ടുകമായാണ് സിഐ പെരുമാറുന്നത്. രണ്ടു നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ്സുകാരുടെ വീട് ആക്രമിച്ച കേസില്‍ പ്രതികളെ പിടിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. ജില്ലയില്‍ മുസ്ലിം ലീഗിന്റെ മൂന്ന് ഓഫീസുകളില്‍ അക്ര മം നടത്തിയത് പോലീസ് സാന്നിദ്ധ്യത്തിലാണെന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സമാധാന ശ്രമം നടത്തിയ ലീഗ് നേതാവിനെ 308-ാം വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന അക്രമത്തിന്റെ പിറ്റേ ദിവ സം തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സന്ദര്‍ശിച്ചതിന്റെ പേരില്‍ ദുരൂഹതയുണ്ടെന്ന് ഹിന്ദു ഐക്യ.വേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു. പല സിപിഎം നേതാക്കന്മാരും സന്ദര്‍ശിച്ചിട്ടുണ്ടെ ന്നും ജയരാജനെതിരെയുള്ള ആരോപണം ശരിയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു. പോലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി മാതൃകാ പരമായി നടപടി എടുക്കണമെന്ന് എം. കെ. രാഘവന് എം. പി. ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: