ബാലുശ്ശേരി: കണ്ണാടിപ്പൊയിലിലെ ബിജെപി പ്രവര്‍ത്തകനായ പിണ്ടംനീക്കിയില്‍ ശശികുമാര്‍ (50) നെ വധിക്കാന്‍ ഫേയ്സ്ബുക്കിലും സിപിഎമ്മുകാരാന്റെ ആഹ്വാനം.
ഇതിനുശേഷമാണ് ശശികുമാറിനെ മാരകമായി അക്രമിച്ച് സിപിഎം ക്രിമിനല്‍ സംഘം കിണറില്‍ തള്ളിയത്. കണ്ണാടിപ്പൊയിലിലെ അടിവാരം ചാന്ത്യാംപൊയിലില് ബാബുവിന്റെ മകന് നിരഞ്ജനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി 8.9ന് സഖാവ് നിരഞ്ജന് എന്ന പേരിലുള്ള തന്റെ ഫേയ്സ് ബുക്കിലൂടെ ശശികുമാറിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത്. ഇതിനുശേഷമാണ് ശശിക്കെതിരെ മാരകമായ അക്രമം ഉണ്ടായത്. നൂറോളം സിപിഎമ്മുകാര്‍ സംഘടിച്ച പ്രദേശത്തുനിന്നും ശശികുമാര്‍ രണ്ട് സിപിഎമ്മുകാരെ കുത്തിയെന്നുള്ള കള്ള പ്രചാരണവും സിപിഎമ്മുകാര്‍ നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശശികുമാര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: