ഫിറോസ്പൂര്‍: അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ) ജവാന്മാര്ക്ക് വേണ്ടി സംഘടിപ്പിച്ച പ്രചോദനാത്മക പരിശീലന ശിൽപശാലയിൽ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്ശിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ബിഎസ്എഫ് അറിയിച്ചു.
സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിഎസ്എഫ് വക്താവ് ആര്.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു. ബിഎസ്എഫ് അച്ചടക്കമുള്ള സേനയാണെന്നും അതിന്റെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ബിഎസ്എഫ് 77 ബറ്റാലിയന് ആസ്ഥാനത്ത് പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി നടത്തിയ പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: