കോഴിക്കോട്: പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേസ് സിബിഐക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നു.
ജിഷ്ണുവിന്റെ കുടുംബം ഡിജിപിയോട് ഇക്കാര്യം ആവശ്യപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തടസമുണ്ടോയെന്ന് ഡിജിപിയോട് ആരായുകയും സിബിഐക്ക് വിടുകയാണ് നല്ലതെന്ന് പറയുകയും ചെയ്തിരുന്നു, മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന് അശോകന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം.
പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അശോകന് പറഞ്ഞു. പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നാദാപുരം കിണറുള്ള പറമ്പത്ത് ജിഷ്ണു പ്രണോയി(19)യെ കോളജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: