ലക്നൗ: ഇരുപത്തിനാലു മണിക്കൂറും വായില്‍ പുകയിലയും ചവച്ചു നടക്കുന്ന യുവാക്കളേ, ജാഗ്രത. ഉത്തര്‍പ്രദേശിലെ ഈ പെണ്‍കുട്ടിയുടെ നിലപാട് എല്ലാ പെണ്‍കുട്ടികളും മാതൃകയാക്കിയാല്‍ ജീവിതകാലം നിങ്ങള്‍ പെണ്ണുകെട്ടാതെ വീട്ടിലിരിക്കും. യുപിയിലെ ബല്ലിയ ജില്ലയിലെ മുരാര്പത്തി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് കടുത്ത തീരുമാനമെടുത്തത്. വിവാഹ ദിവസം പുകയിലയും ചവച്ചെത്തിയ വരനെ വേണ്ടെന്നു വെച്ചു ഈ പെണ്‍കുട്ടി.
ലാല്‍ഗഞ്ച് ഗ്രാമത്തിലെ ദലന്ചപാര എന്ന ഗ്രാമത്തിലാണ് ചെറുക്കന്റെ വീട്. വിവാഹ ദിവസം പെണ്ണിന്റെ വീട്ടിലേക്ക് വരനും സംഘവും എത്തിയപ്പോള്‍ ലഭിച്ചത് വലിയ സ്വീകരണം. വീടിനുള്ളില്‍ വിവാഹ ചടങ്ങിനായി പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് വരന് എത്തിയപ്പോഴാണ് വധു ഒരു കാര്യം ശ്രദ്ധിച്ചത്.
വരന് അപ്പോഴും പുകയിലെ ചവച്ചു കൊണ്ടിരിക്കുകയാണ്. ഇയാളെ വിവാഹം കഴിക്കാന്‍ തനിക്കാവില്ല എന്നു പറയാന്‍ ആ പെണ്‍കുട്ടി ഒട്ടും മടിച്ചില്ല. എല്ലാവര്ക്കും അമ്പരപ്പായി. ബന്ധുക്കള്‍ പെണ്‍കുട്ടിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അന്നു രാത്രി ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും ചര്‍ച്ച നടത്തി പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അവളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നു. വരന്റെ വീട്ടുകാര്‍ അടുത്തുള്ള ദോകാതി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഈ സ്റ്റേഷനിലെ എസ്ഐ വിജയ് സിങ് പെണ്‍കുട്ടിയു സംസാരിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അവള് അറിയിച്ചത്. വിവാഹ ദിവസം പോലും ഉപേക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പുകയില ശീലത്തിന് അടിമയായ ഒരാള്‍ക്കൊപ്പം ജീവിക്കാന്‍ താന്‍ ഒരുക്കമല്ല എന്ന് ആ പെണ്‍കുട്ടി പോലീസിനോടും ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: