അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന് ഇന്നലെ ആര്യോഗ്യവകുപ്പ് അടച്ചു പൂട്ടിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതിനാലാണ് പൂട്ടിച്ചത്. കാന്റീനെതിരെ നേരെത്തയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
അധികൃതര്‍ കാന്റീന് ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി അറിയിച്ചതോടെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കാന്റീനില്‍ പരിശോധനക്ക് എത്തിയത്. പരിശോധനയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നുവച്ചിരുന്നതായും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഈച്ചയരിക്കുന്നതും ഇതിന്റെ പുറത്ത് പൂച്ച കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു.
പരിസരമാകെ കെട്ടിക്കിടക്കുന്ന മാലിന്യവും മലിനജലവും സമീപത്തെ കാണയിലേക്ക് ഒഴുകുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് ക്യാന്റീന് അടച്ച് പൂട്ടിച്ചത്. പോരായ്മകള്‍ പരിഹരിച്ച ശേഷമേ കാന്റിന് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാവൂയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: