സ്വന്തം ലേഖകന്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മധുര കണ്ണന്‍ദാസന്‍ തെരുവില്‍ രാജുഭായ് എന്ന അന്പ് (48),നെടുങ്കണ്ടം കല്‍കൂന്തല്‍ കിഴക്കേതില്‍ രമേശ് (39),അണക്കര പുറ്റടി കടിയന്‍കുന്നില്‍ കുഞ്ഞൂഞ്ഞ് എന്ന രവീന്ദ്രന് (57), ചാവക്കാട് പടിഞ്ഞാറേയില്‍ ഷിബാഹുദീന് (43), കരുനാഗപ്പള്ളി അമ്പാടിയില്‍ കൃഷ്ണകുമാര്‍(44) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.ഇവര്‍ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ തുടരും. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് ബോഡിമെട്ടില്‍ നിന്നും 37.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി പ്രതികളെ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘമാണെന്ന് വ്യക്തമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ബംഗലുരുവിലും ഇവര്‍ താമസിച്ചിരുന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നോട്ട് അടിയ്ക്കുന്ന മെഷീല്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന വിവരത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. വണ്ടിപ്പെരിയാറില്‍ വച്ച് ഈ കേസില്‍ ആദ്യം പിടിയിലായ ദമ്പതികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര് കേസില്‍ പ്രതികളാകും. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.
ഇവരെ ഉടന്‍ പിടികൂടി ചോദ്യം ചെയ്യാനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി എസ്.പി വേണുഗോപാലിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: