തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ നേട്ടങ്ങളെണ്ണി പറഞ്ഞ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്. കൊച്ചിന് ഷിപ്പിയാര്‍ഡ് ഉത്രം റസിഡന്‍സിയില്‍ ഒരുക്കിയ പരിപാടിയുടെ ഉദ്ഘാടന പ്രഭാഷണത്തിലാണ് ഭരണ നേട്ടങ്ങള്‍ അക്കമിട്ട് കേന്ദ്രമന്ത്രി നിരത്തിയത്. മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണെന്നും എന്നും സാധാരണക്കാരനൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല്‍ യോജന, മുദ്രാ ലോണ്‍, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, മേക്കിങ് ഇന്ത്യ പദ്ധതി തുടങ്ങിയവയിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങളും കണക്കുകള്‍ സഹിതം മന്ത്രി വിവരിച്ചു. 25 മിനിറ്റോളം സംസാരിച്ച അദ്ദേഹം തുടര്‍ന്നും കേരളത്തിന് എല്ലാ സഹയാങ്ങളും വാഗ്ദാനം ചെയ്താണ് വേദി വിട്ടത്.
ഇടുക്കി എം പി അഡ്വ. ജോയിസ് ജോര്‍ജ് അദ്ധ്യത വഹിച്ച യോഗത്തില്‍ തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്, പരിപാടിയുടെ മുഖ്യസംയോജകനും കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ ജനറല്‍ മാനേജറുമായ എം ഡി വര്‍ഗീസ്, ഷിപ്പിയാര്‍ഡ് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ മധു എസ് നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കോവില്‍മല രാജാവ് രാമന് രാജമന്നാനെയും, പത്മശ്രീ പെരുമനം കുട്ടന്മാരാരേയും കേന്ദ്രമന്തി പൊന്നാടയണിയിച്ച് ആദരിച്ചു. ദീനദയ സേവാ ട്രസ്റ്റിന്റെ കീഴില്‍ കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന സുദര്‍ശനം സ്പെഷ്യല്‍ സ്കൂളിന് കൊച്ചിന് ഷിപ്പിയാര്‍ഡ് നല്കുന്ന സ്കൂള്‍ ബസിന്റെ താക്കോല്‍ ദീനദയ സേവാ ട്രസ്റ്റ് ചെയര്മാന് പിഎന്‍എസ് പിള്ള താക്കോല്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തൊടുപുഴ നഗരസഭയില്‍ നിര്‍മ്മിച്ച ആറ് വീടുകളുടെ താക്കോല്‍ ദാനവും കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു.
വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പത്മശ്രീ പെരുമനം കുട്ടന്മാരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കലാകാരന്മാര് അണി നിരക്കുന്ന പാണ്ടിമേളവും ഒരുക്കിയിരുന്നു. നൂറ് കണക്കിന് ആളുകളാണ് വിവിധ മേഖലകളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: