കറുകച്ചാല്‍: നെടുംകുന്നത്തെ പ്രമുഖ ഗേള്‍സ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറ് വയസുകാരിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒന്നാം ക്ലാസുകാരി സ്കൂള്അസംബ്ലിയില് വ്യായാമം ചെയ്തില്ലാ എന്ന കാരണത്താല്‍ അധ്യാപിക മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങി ഓടി.
പിന്നാലെ എത്തിയ അധ്യാപിക ബലമായി പിടിച്ചു കുട്ടിയെ ക്ലാസില്‍ കയറ്റി മണിക്കൂറുകളോളം തലകുനിച്ച് കൈകള്‍ നിലത്തു കുത്തി നിര്‍ത്തിച്ചുവെന്നും ഇതിനിടയില്‍ കുട്ടി തളര്ന്നുവീണപ്പോള് സ്കൂള്‍ അധികൃതര്‍ പിതാവിനെ വിളിച്ച് കുട്ടിയെ കൂട്ടികൊണ്ടു പോകണമെന്നാവശ്യപ്പെടുകയുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസിനും, ചൈല്‍ഡ് ലൈനും മൊഴി നല്കിയ മൊഴിയല്‍ പറയുന്നു.കുട്ടിയുടെ മാതാവ് സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടി ക്ലാസ് മുറിയില്‍ നിലത്ത് തളര്‍ന്നു കിടക്കുകയായിരുന്നുവെന്നും, വിവരം തിരക്കിയപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് മാനസിക രോഗമാണെന്ന് അധ്യാപിക പറഞ്ഞതായും രക്ഷിതാക്കള്‍ മൊഴി നല്കി.ശനിയാഴ്ച്ച രാത്രിയില്‍ കുട്ടിയ്ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്കിടെ കുട്ടിയില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞ ഡോക്ടര്‍ കറുകച്ചാല്‍ പോലീസിലും, ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു
ഇതേ തുടര്‍ന്ന് കറുകച്ചാല്‍ പോലീസും, ചൈല്ഡ്ലൈന് പ്രവര്‍ത്തകരും കുട്ടിയുടെ വീട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തുകയും, ഐ.പി.സി 324, സെക്ഷന്‍ 75 ഓഫ് ബേബി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ചൈല്ഡ്ലൈന് കേസ് എടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: