സിംഗപ്പൂര്‍ സിറ്റി: കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്നലെ വീണ്ടും മൈതാനത്തിറങ്ങിയ അര്‍ജന്റീനക്ക് മിന്നുന്ന ജയം. സിംഗപ്പൂരിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അര്‍ജന്റീന ആതിഥേയരെ തകര്‍ത്തു.
മെസ്സി, ഹിഗ്വയിന് തുടങ്ങിയ പ്രമുഖരില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്റീന 25-ാം മിനിറ്റില്‍ ഫെഡ്രികോ ജൂലിയനിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ കാര്‍ലോസ് ജോക്വിം കൊറിയയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന ആദ്യപകുതിയില്‍ 2-0ന് മുന്നില്‍. കളിയുടെ 60-ാം മിനിറ്റില്‍ അര്‍ജന്റീന വീണ്ടും ലീഡ് ഉയര്‍ത്തി.
ഇത്തവണ ലക്ഷ്യം കണ്ടത് ഡാരിയോ ഗോമസ്. പിന്നീട് 74-ാം മിനിറ്റില്‍ ഡാനിയേല്‍ പരേഡസ്, 90-ാം മിനിറ്റില്‍ നിക്കോളാസ് അലാരിയോ, പരിക്കു സമയത്ത് എയ്ഞ്ചല്‍ ഡി മരിയ എന്നിവരും സിംഗപ്പൂര്‍ വല കുലുക്കിയതോടെ അരഡസന്‍ ഗോളുകളുടെ വിജയം അര്‍ജന്റീനക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: