തൊടുപുഴ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു മുന്നില്‍ ഇല്ലായ്മകളുടെ കെട്ടഴിച്ച് തൊടുപുഴ പാറക്കടവ് കോളനി നിവാസികള്‍. തൊടുപുഴയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി എത്തിയതായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്.
ഇടിഞ്ഞു വീഴാറായ വീടുകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് മുന്നില്‍ കോളനി നിവാസികള്‍ പരാതിയുമായെത്തിയത്. കോളനിയിലെ അങ്കണവാടിയില്‍ യോഗം ചേര്‍ന്ന് പരാതികള്‍ കേട്ട ശേഷം വേണ്ട നടപടികള്‍ക്കായി ശ്രമിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്കി.
തമിഴും മലയാളവും കലര്‍ന്ന ഭാഷയിലായിരുന്നു സംസാരം. നിരവധി പേരാണ് പരാതിയുമായി എത്തിയത്. സമീപത്തുള്ള തെക്കേടത്ത് രജനീഷിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ചൊവ്വാഴ്ച ദിവസം സാധാരണ ഉച്ചഭക്ഷണം കഴിക്കാറില്ലാത്ത പൊന്രാധാകൃഷ്ണന് കോളനിയിലെ വീട്ടമ്മമാര്‍ ഒരുക്കിയ ഭക്ഷണം വ്രതം തെറ്റിച്ചും കഴിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, ഷിപ്പ്യാര്ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി. രാധാകൃഷ്ണ മേനോന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: