ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഡെങ്കിപനി വ്യാപകം. മൊത്തം ജനസംഖ്യയായ 11751 പേരില്‍ 10000 ല്‍ അധികം പേര്‍ക്ക് പനി മൂലം ചികിത്സയിലായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ കണക്ക്. രോഗബാധിതര്‍ക്ക് ഏക ആശ്രയമായ കൂരാച്ചുണ്ട് െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സക്കുള്ള സൗകര്യം പരിമിതമാണ്.
ആകെയുള്ള 3 ഡോക്ടര്‍മാരില്‍ ഒരാളെങ്കിലും ആശുപത്രിയില്‍ എത്തിയാല്‍ ഭാഗ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഡോക്ടറെ കാത്തു നില്‍ക്കുന്നതാകട്ടെ രോഗികളുടെ വന്‍നിരയും. മഴക്കാലമായതോടെ വെള്ളക്കെട്ടുകളും ഒലിച്ചിറങ്ങുന്ന കൊച്ചരുവികളും റബ്ബര്‍ തോട്ടങ്ങളിലെ റബ്ബര്‍ പാലെടുക്കുന്ന ചിരട്ടകളും കൊതുകുകളുടെ വംശവര്‍ദ്ധനയ്ക്ക് വേഗത കൂട്ടുന്നു. ഇത് മുന്നില്‍ കണ്ട് ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഗ്രാമ പഞ്ചായത്തും സര്‍ക്കാറും കാണിച്ച അനാസ്ഥയാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമെന്ന് പരക്കെ പരാതിയുണ്ട്. ഡെങ്കിപ്പനി ബാധ പരിശോധനയ്ക്കാവശ്യമായ ലാബ് സൗകര്യം െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ ഇല്ല.
എണ്ണൂറിലധികം രൂപ കൊടുത്ത് ചെയ്യേണ്ട പരിശോധയ്ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. ഇതു വരെ ആറു പേര് പനിബാധിച്ച് മരിച്ചതായാണ് കണക്ക്. ഇതില്‍ നാലുപേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്നാണ് സ്ഥിരീകരണം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കൂരാച്ചുണ്ട് പി.എച്ച്.സി കൂടാതെ കക്കയത്തും പ്രാഥമാകാരോഗ്യകേന്ദ്രം ഉണ്ടെങ്കിലും രണ്ടിടങ്ങളിലും വിദഗ്ധ ചികിത്സക്കുള്ള യാതൊരു സൗകര്യവുമില്ല.
രോഗം മൂര്‍ച്ഛിച്ചാല്‍ റഫര്‍ ചെയ്യേണ്ട ബാലുശ്ശേരിതാലൂക്ക് ആശുപത്രില്‍ അവസ്ഥ ഇതിലും ദയനീയമാണ്. ദിവസം തോറും ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഇരിക്കാനോ കിടക്കാനോ സ്ഥലമില്ലാതെ വട്ടം കറങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത.് ഇടതുപക്ഷ മുന്നണി സ്ഥിരമായി പ്രതിനിധീകരിക്കുന്ന ഈ നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇരുമുന്നണികളും സ്ഥിരമായി ഉയര്‍ത്തുന്ന വാഗ്ദാനമാണ് കൂരാച്ചുണ്ട് െ്രെപമറി ഹെല്‍ത്ത് സെന്റര്‍ എല്ലാ സൗകര്യങ്ങളോടെ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ആതുരാലയമാക്കി തീര്‍ക്കുമെന്ന്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രകടപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ യാതൊരു നടപടിയും സ്വികരിക്കാറില്ലെന്ന് മാത്രം. ജില്ല ഭരണകൂടത്തിന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞെന്നാണ് സ്ഥലം എം.എല്‍.എ പുരുഷന് കടലുണ്ടി അവകാശപ്പെടുന്നത്. സര്‍ക്കാറിന്റെ കൊട്ടിഘോഷിക്കുന്ന കേരള മാതൃക’ വാക്കില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് മലയോര മേഖലയിലെ ഈ അവസ്ഥ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: