തിരുവനന്തപുരം: പ്രൈവറ്റ് രജിസ്ട്രേഷന് പുനഃസ്ഥാപിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. ഈ അക്കാദമിക് വര്‍ഷം മുതല്‍ ഇതു നടപ്പാക്കും. പഠനം കഴിഞ്ഞ ബിരുദ വിദ്യാര്‍ത്ഥികളുടെ ഫലം പ്രഖ്യാപിക്കാത്തിനെ ചൊല്ലി ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ഏറെ നേരം ബഹളത്തില്‍ മുങ്ങി.
എല്ലാ സര്‍വകലാശാലകളും ഫലം പ്രഖ്യാപിച്ചിട്ടും കേരളയില്‍ മാത്രം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനാല്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകാതെ വന്നു. 19ന് അഞ്ചാം സെമസ്റ്ററും 26ന് ആറാം സെമസ്റ്ററും ഫലം പ്രസിദ്ധീകരിക്കാമെന്ന പരീക്ഷ കമ്മിറ്റി കണ്‍വീനറുടെ ഉറപ്പിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്.
സര്‍വകലാശാല ബജറ്റിലെ തീരുമാനപ്രകാരം വള്ളക്കടവ്, കാട്ടാക്കട, കായംകുളം, അഴൂര്‍, കാഞ്ഞിരംകുളം, തൊളിക്കോട്, കല്ലറ എന്നിവിടങ്ങളില്‍ യുഐടികള്‍ തുടങ്ങാനും മുതുകുളത്തെ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ കോഴ്സിനും അംഗീകാരം നല്കി. ബിരുദ പരീക്ഷയുടെ ഫലം വൈകുന്നതിനാല്‍ ബിഎഡ് കോളേജുകളിലെ പ്രവേശന തീയതി ജൂണ്‍ 30 വരെ നീട്ടി. ജീവനക്കാരുടെ അന്തര്‍ സര്‍വകലാശാല മാറ്റത്തിന് പ്രൊബേഷന്‍ കാലാവധിവരെ കാത്തിരിരിക്കേണ്ടെന്ന സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്തും.
മലയാളം വിഭാഗം മേധാവിയായി ഡോ.ബി.വി. ശശികുമാറിനെയും നിയമോപദേശകനായി അഡ്വ.ബി. വാസുദേവന്‍ നായരെയും നിയമിക്കാന്‍ തീരുമാനിച്ചു. കംപ്യൂട്ടറിനു പകരം അനുമതിയില്ലാതെ ലാപ്ടോപ്പ് വാങ്ങാന്‍ തീരുമാനിച്ചതിന് തമിഴ് വിഭാഗം മേധാവി ടി. വിജയലക്ഷ്മിയെ ശാസിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: