കൊച്ചി: നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രവി കിരണിന്റെ ഒത്താശയോടെ നാവിക ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് ദല്‍ഹി സ്വദേശിനി സുജാത നല്കിയ കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കി. നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഇല്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
ആരോപണവിധേയരായ നാവിക ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. സുജാതയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഫോര്‍ട്ട് കൊച്ചി ഹാര്‍ബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രവി കിരണ്‍ മാത്രമാണ് പ്രതിയെന്നും മറ്റുദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ക്യാപ്ടന് അശോക് ഓക്തേ, പ്രീണ ഓക്തേ, കമാന്‍ഡര്‍ ബി. ആനന്ദ്, അജയ് കൃഷ്ണന്, ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: