കൊച്ചി: ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതിന് 1994 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ നിജ സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനു നിര്‍ദേശം നല്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച ബില്ലിന്റെ അവസ്ഥയെന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ നല്കിയ പ്രൊമോഷനില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പൈച്ചിറ നവാസ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ 57 കേസുകള്‍ വിവിധ കോടതികളിലായി പൈച്ചിറ നവാസ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടോ എന്ന് സിംഗിള്‍ ബെഞ്ച് പരിശോധിക്കുന്നത്. ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തില്‍ ചട്ടമെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോയെന്നറിയിക്കാന് രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: