നെയ്യാറ്റിന്‍കര: എടിഎം തട്ടിപ്പിലൂടെ ബാലരാമപുരത്ത് 50,000രൂപ തട്ടിയെടുത്തു. ബാലരാമപുരം മംഗലത്തുകോണം ചാവടിനട കട്ടച്ചല്‍ കുഴി വിമലാലയത്തില്‍ കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റായി വിരമിച്ച വി.പ്രഭുല്ലചന്ദ്രന്റെ രൂപയാണ് എടിഎം തട്ടിപ്പിലൂടെ നഷ്ടമായത്.
പ്രഭുല്ലചന്ദ്രനെ ഫോണില്‍ വിളിച്ച് എസ്ബിഐ ബാങ്കില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞശേഷം താങ്കളുടെ എടിഎം ക്യാന്‍സലായെന്നും അത് പുനസ്ഥാപിക്കാന്‍ ആധാര്‍ നമ്പര്‍ പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രഭുചന്ദ്രന്‍ ആധാര്‍ നമ്പര്‍ പറഞ്ഞു കൊടുത്തു. അല്പം കഴിഞ്ഞ് താങ്കളുടെ ഫോണില്‍ ഒരു സന്ദേശം വരുമെന്നും അതിലുള്ള നമ്പര്‍ എത്രയും വേഗം തിരികെ പറഞ്ഞ് നല്‍കണമെന്നും ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം ഫോണില്‍ സന്ദേശം വന്നു. ആദ്യം വിളിച്ച നമ്പരില്‍ നിന്നും വീണ്ടും കോള്‍ വരികയും അക്കൗണ്ടുമായി സംബന്ധിച്ച നമ്പരുകള്‍ ചോദിച്ചത് പ്രഭുല്ലചന്ദ്രന് പറഞ്ഞ് കൊടുത്തു.
ഇതിനു ശേഷം സമീപത്തെ എടിഎം പരിശോധിച്ചപ്പോഴണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി അറിയുന്നത്. അക്കൗണ്ടുള്ള എസ്ബിഐ പാളയം ശാഖയില്‍ അന്വേഷിച്ചപ്പോള്‍ മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നാണ് അറിയാന്‍ സാധിച്ചത്. ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: