തിരുവനന്തപുരം: കേരളത്തിലെ സിപിഎം അക്രമവും തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരില്‍ കണ്ട് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നീതിതേടി മറ്റെങ്ങും പോകാനില്ല. അതിനാലാണ് കേന്ദ്രപ്രതിനിധിയായ ഗവര്‍ണറെ നേരില്‍ കണ്ട് പരാതി നല്‍കിയതെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന്റെ വിശദാംശങ്ങളും ചിത്രങ്ങളും ഗവര്‍ണര്‍ക്ക് കൈമാറി. ദല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആക്രമിക്കപ്പെട്ടെന്ന കള്ളപ്രചാരണം നടത്തിയാണ് സിപിഎം കേരളത്തില്‍ മാത്രം അക്രമം അഴിച്ചുവിട്ടത്.
ത്രിപുരയിലും ബംഗാളിലുമില്ലാത്ത പ്രതിഷേധമാണ് ഉണ്ടായത്. മൂന്നുദിവസമായി സംഘപരിവാറിനു നേരെ തുടരുന്ന ആക്രമണങ്ങളില്‍ 348 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു പ്രതിയെപ്പോലും പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
പോലീസ് സാന്നിധ്യത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണ് നടക്കുന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.
എന്നാല്‍ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന കള്ളപ്പരാതികളില് പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു. കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിനുനേരെ പാതിരാത്രിയില്‍ ബോംബെറിഞ്ഞെന്ന് പ്രചരിപ്പിച്ചാണ് ബിഎംഎസ് കാര്യാലയം സിപിഎം അടിച്ചുതകര്‍ത്തത്. ബിജെപി സംസ്ഥാനസെക്രട്ടറി വി.കെ. സജീവന്റെ വീടും തകര്‍ത്തു. പോലീസ് സജീവന്റെ മൊഴി രേഖപ്പെടുത്തുകയോ പ്രതികളെ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടില്ല. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കുമ്മനം പറഞ്ഞു.
ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ ആര്. സഞ്ജയന്, ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് എന്നിവരും ഗവര്‍ണറെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: