തിരുവനന്തപുരം: ഡിജിപിയായി മടങ്ങിയെത്തിയ സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ അരിശം തീരുന്നില്ല. ഏറ്റവും അവസാനമായി പേഴ്സണല്‍ സ്റ്റാഫായി തുടരുന്ന എഎസ്ഐ അനില്‍കുമാറിനെ ഉടന്‍ മടക്കി അയയ്ക്കണമെന്ന താക്കീതാണ് ഉത്തരവിന്റെ രൂപത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. കൂടാതെ ഭീഷണിപ്പെടുത്തിയെന്ന എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ പരാതിയില്‍ സര്‍ക്കാര്‍ സെന്‍കുമാറിനോട് വിശദീകരണവും തേടി.
അനില്‍കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞ 30 നാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവില്‍ വ്യക്തത തേടി സെന്‍കുമാര്‍ ആഭ്യന്തരസെക്രട്ടറിക്ക് കത്തുനല്‍കി. പ്രത്യേക ഉത്തരവില്ലാതെയാണ് അനില്‍കുമാര്‍ ഡെപ്യൂട്ടേഷനില്‍ സെന്‍കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ തുടരുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഇത് ചോദ്യം ചെയ്ത് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നല്‍കിയെങ്കിലും അവസാനം അനില്‍കുമാറിനെ കൂടെ നിര്‍ത്താന്‍ അനുമതി നല്‍കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് അനില്‍കുമാറിനെ ഉടന്‍ മടക്കി അയയ്ക്കണമെന്ന് ഉത്തരവ് പുറത്തുവന്നത്.
ഡിജിപി ഭീഷണിപ്പെടുത്തിയെന്ന തച്ചങ്കരിയുടെ പരാതിയിന്മേല് ചീഫ്സെക്രട്ടറി നളിനി നെറ്റോയാണ് സെന്‍കുമാറിനോട് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 30 നാണ് സെന്‍കുമാര്‍ വിരമിക്കുന്നത്. അതുവരെ സ്വസ്ഥമായി സ്ഥാനത്തു തുടരാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരും സര്‍ക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: