തിരുവനന്തപുരം:പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ച് നിരവധി പേര് മരണത്തിന് കിഴടങ്ങിയ ശേഷം പ്രതിരോധ പ്രവര്‍ത്തനവുമായി നഗരസഭ. പനിബാധിച്ചതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഡിഎംഒ പനി അവലോകനയോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെ അവലോകനയോഗം പ്രഹസനമായി പനി പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ് അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്തത്. ഫോഗിംഗ്, സ്പ്രേയിംഗ,് ക്യാമ്പെയിന്, ഉറവിട നശീകരണം തുടങ്ങിയ സ്ഥിരം കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്നതല്ലേ എന്ന് മേയറും ചോദിച്ചു. മിഷന് അനന്തപുരി നടപ്പിലാക്കുന്ന വാര്‍ഡുകളില്‍പോലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നില്ലെന്നും പനി ബാധിതര്‍ കൂടുന്നെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ചാക്ക ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്ന് മേയര്‍ അവകാശപ്പെട്ടു. മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം നടത്തിയ സമയത്താണ് മേയറുടെ അവകാശവാദമെന്നതും ശ്രദ്ധേയമാണ്. പനി നിയന്ത്രണത്തില്‍ അവബോധം ഉണ്ടാക്കുന്നതിന് 17നും 18നും വീടുകളില്‍ കാമ്പയിന് നടത്താനും പൊതു സ്ഥാപനങ്ങള്‍ð ശുചീകരണത്തില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചപ്പനി പടര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം നഗരസവാസികള്ളാണ് എന്ന നിലയ്ക്കാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്. പനി ബാധിതരുടെ എണ്ണം കൂടിയിട്ടും പനി കുറയുന്നുണ്ടെന്ന നിലപാടിലാണ് നഗരസഭ. ഡോക്ടര്‍മാരും വകുപ്പ് മേധാവികളും വരെ പനി ബാധിച്ച് കിടപ്പിലായിട്ടും ഫലപ്രദമായി ഇടപെടാന്‍ നഗരസഭ തയ്യാറായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: