ധാക്ക: ബംഗ്ലാദേശില്‍ കനത്തമഴയിലും മണ്ണടിച്ചിലും മരിച്ചവരുടെ എണ്ണം 144ആയി. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള ഗ്രാമങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചിട്ടുള്ളത്. മണ്ണിനടിയില്‍പ്പെട്ടാണ് ഏറെപ്പേരും മരിച്ചത്.
മഴയില്‍ പല മേഖലകളും ഒറ്റപ്പെട്ടു. തെക്ക് കിഴക്കന്‍ ജില്ലയായ രംഗമതിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 105 പേരാണ് മരിച്ചു. ഇതില്‍ നാലുപേര്‍ സൈനികരാണ്. ബന്ദര്‍ബന്‍, ചിത്തഗോങ് എന്നിവിടങ്ങളിലും എറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ ഇരുപത് തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ബംഗാള്‍ ഉള്‍ക്കടല്‍ കരകവിഞ്ഞൊഴുകി. പ്രശ്നബാധിത പ്രദേശങ്ങളിലെ 4000 പേരെ 18 സര്‍ക്കാര്‍ വക രക്ഷ്ാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം 129 പേര് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: