റിയോ ഡി ജനീറോ: ബ്രസീല്‍ ലോകകപ്പിന്റെ(2014) സംഘാടകരില്‍ മുഖ്യനായിരുന്ന റിയോ ഡി ജനീറോ മുന്‍ ഗവര്‍ണര്‍ സെര്‍ജിയോ കാബ്രലിനെ 14 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു.
ലോകകപ്പിലെ മുഖ്യ സ്റ്റേഡിയം ആയിരുന്ന മാരക്കാനയുടെ നിര്‍മാണ പദ്ധതികളില്‍ അഴിമതി നടത്തിയെന്നാരോപിച്ചാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് 6.4 കോടി ഡോളറിന്റെ അഴിമതി നടത്തിയതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ അറസ്റ്റിലായ, അമ്പത്തിനാലുകാരനായ കാബ്രലിനെ 14 വര്‍ഷം രണ്ടുമാസത്തെ തടവിനാണ് വിധിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യ അഡ്രിയാന അന്സെല്മോയ്ക്കെതിരേയും അഴിമതി ആരോപണം ഉണ്ടായിരുന്നെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: