തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു. പെന്ഷന് പ്രായം പരമാവധി 60 വയസ് വരെ ആക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ യുവജന-സര്‍വീസ് സംഘടനകളുമായി ആലോചിച്ച് മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് പെന്‍ഷകാരുടെ എണ്ണം. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5,34,000 ആണ്. പെന്‍ഷന്‍കാരുടെ എണ്ണം ഇതിനെക്കാളും വരും.
പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരിലുണ്ടാകുന്ന പ്രതിഷേധം ഭയന്ന് ഭീകരുക്കളെ പോലെ മാറി നില്‍ക്കാനാവില്ല. പുതിയ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്നും മാണി പറഞ്ഞു. പെന്ഷന് പ്രായം കൂട്ടുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: