തിരുവനന്തപുരം: മഞ്ചേശ്വരത്ത് എംഎല്‍എയെ രാജിവയ്പ്പിക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നെന്ന വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശം പോലുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതു പോലും നല്ല പ്രവണതയല്ല. കേസില്‍ ലീഗിന് എതിരായി ഒന്നും സംഭവിക്കില്ല. മരിച്ചയാള്‍ വോട്ട് ചെയ്തെന്നാണ് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, മറ്റൊരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് അതേയാള്‍ പറയുന്നു താന്‍ മരിച്ചിട്ടില്ലെന്ന്. ഈ കേസ് നിലനില്‍ക്കുന്നതല്ല. വിധി വരട്ടെ. അപ്പോള്‍ അപ്പീല്‍ പോകാനും മറ്റും സാധ്യതകളുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര നിലപാട് പുനഃപരിശോധിക്കുമ്പോള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് സാധ്യതയുള്ളത്. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പട്ട് ആരോപണത്തില്‍ അടിസ്ഥാനമുള്ളതായി തോന്നുന്നില്ല, അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ദല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ മുന്നോട്ടുവച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഖത്തര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം ശരിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: