മലപ്പുറം: ഹൈന്ദവ പുരാണ കഥാപാത്രങ്ങളെ വികലമാക്കിയുള്ള എസ്എഫ്ഐയുടെ പ്രകോപനം വീണ്ടും. തലശേരി ബ്രണ്ണന്‍ കോളേജില്‍ ദേശീയതയെ വെല്ലുവിളച്ചപ്പോള്‍ മഞ്ചേരി എന്‍എസ്എസ് കോളേജ് മാഗസിനില്‍ കുന്തീദേവിയെയാണ് മോശമായി ചിത്രീകരിച്ചിരിക്കുന്നത്.
മൂന്ന് മരണങ്ങള് എന്ന് പേരിട്ടിരിക്കുന്ന കോളേജ് മാഗസിനില്‍ ബികോം വിദ്യാര്‍ത്ഥിനി രഹന സബീന എഴുതിയ ‘ചോദ്യം’ എന്ന ലഘുകവിതയിലാണ് വിവാദ പരാമര്‍ശം. പെണ്‍കുട്ടികളുടെ പിഴവുകൊണ്ടാണ് പീഡനം നടന്നതെന്ന് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കുന്തിയെ എന്തുകൊണ്ട് വേശ്യയെന്ന് വിളിക്കുന്നില്ല, എന്നാണ് കവിതയുടെ സാരാംശം.
ഇതേ മാഗസിനില്‍ രഹന തന്നെ എഴുതിയ ‘ധര്‍മ്മപുരാണം’ എന്ന മറ്റൊരു കവിതയുമുണ്ട്. യുധിഷ്ഠരനെയും അര്‍ജ്ജുനനെയും പരിഹസിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം.
മതവികാരം വ്രണപ്പെടുത്ത ഇത്തരം രചനകളെ കലാസൃഷ്ടിയായി അംഗീകരിക്കാനാകില്ലെന്നും ഉടന്‍ മാഗസിന് പിന്‍വലിക്കണമെന്നും ഹിന്ദുഐക്യവേദി കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: