തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്ര ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.
മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് മുഖ്യപ്രഭാഷണം നടത്തി. അതിരപ്പിള്ളി സംബന്ധിച്ച് പുതിയ സര്‍വെകള്‍ നിര്‍ത്തിവയ്ക്കണം. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സൈലന്റ്വാലി സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രണ്ടുമാസത്തിനിടെ മൂന്നുതവണയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവും ഗ്രാമങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലന് പറഞ്ഞു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് ഫോട്ടോ, പോസ്റ്റര്‍ പ്രദര്‍ശനം, വനവിഭവങ്ങളുടെ പ്രദര്‍ശനം, ഹ്രസ്വചിത്രപ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: