കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഭവന വായ്പാ നിരക്ക് കുറച്ചിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിക്ഷേധിക്കുന്നതായി ആക്ഷേപം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി റിസര്‍ച്ച് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാ ത്തതിനെത്തുടര്‍ന്ന് ഭവന വായ്പാ നിരക്കില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഈ കുറവ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചു നല്കാന് രാജ്യത്തെ ബാങ്കുകള്‍ വിമുഖത കാട്ടുകയാണ്. ഇതിനെതിരെ പ്രതിക്ഷേധം വ്യാപകമായതോടെ പലിശനിരക്ക് കുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ കുറവ് നല്കുന്നതിനു ഉപാധികള്‍ വച്ചതോടെ ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടില്ലെന്നുറപ്പായെന്ന് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടുന്നു.
പുതിയ ഭവന വായ്പകള്‍ക്ക് നിരക്ക് ഇപ്പോള്‍ 8.35 ശതമാനം ആണ് പല ബാങ്കുകളും ഈടക്കുന്നത്. മറ്റൊരു ബാങ്കില്‍ നിന്നും ടേക്ക് ഓവര്‍ ചെയ്യുന്ന വായ്പകള്‍ക്കും ഇതേ നിരക്ക് നല്‍കുമെങ്കിലും പ്രോസസിംഗ് ചാര്‍ജ് ഈടാക്കും. പഴയ വായ്പകള്‍ക്ക് 8.5 ശതമാനം നിരക്കാണ് ബാങ്കുകള്‍ നല്‍കുന്നത്. ഇത് ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കണം. ഇതിനും പ്രോസസിംഗ് ചാര്‍ജ് ഈടാക്കും. നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 0.05 ശതമാനമാണ് പ്രോസസിംഗ് ചാര്‍ജ്. ഇതോടെ ഫലത്തില്‍ ഗുണഭോക്താവിനു വായ്പാ കുറവിന്റെ ഗുണം ലഭിക്കാതെ പോകുന്നു.
പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ പേരില്‍ പ്രോസസിംഗ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എ ബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ധനമന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: