തൃശൂര്‍: കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമങ്ങളാണ് നടക്കുന്നതെന്ന് ജെ.എസ്.എസ് സംസ്ഥാന ജന.സെക്രട്ടറി എ.എസ്. രാജന്‍ബാബു. സിപിഎം അക്രമികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. അക്രമങ്ങളെ ന്യായീകരിക്കാന്‍ സിപിഎം നുണപ്രചരണം നടത്തുകയാണെന്നും രാജന് ബാബു പറഞ്ഞു.
സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്തുവെന്ന് പ്രചരിപ്പിച്ചത് നുണയാണ്. കോഴിക്കോട് ജില്ലാ സെക്രട്ടറി ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞതും നുണയാണ്. ഇത്തരം നുണകള്‍ വഴി അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് സിപിഎം നേതൃത്വം.
മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭന് അധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മാഗസിനില്‍, തിയേറ്ററില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം അച്ചടിച്ചതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. മാര്‍ക്സിസ്റ്റ്കാരുടെ ദേശവിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. സൈനികരെ അപമാനിച്ച ജാള്യത മറയ്ക്കാനാണ് യെച്ചൂരിക്കെതിരെ സംഘപരിവാര്‍ അക്രമം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത്. സ്വയം നശിച്ചുക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ ശാരീരികമായി ആക്രമിക്കേണ്ട ആവശ്യം സംഘപരിവാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യലിസ്റ്റ് ജനതപാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി ജോയി, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നിവേദിത, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്, കേരള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ. സംഗീത് ലൂയീസ്, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി കണ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി.സുധാകരന്, ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ്, കെ. സുരേഷ്കുമാര്‍, എ.സി കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: