തൃശൂര്‍: ധര്‍മ്മവും സംസ്കാരവും സംരക്ഷിക്കാന്‍ കഴിയാത്ത സമൂഹം ദുര്‍ബലമാവുമെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍.
ആഗസ്ത് 31 ന് തൃശൂരില്‍ നടക്കുന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന് ഭരണഘടന ഉറപ്പ് നല്കുന്ന സ്വാതന്ത്ര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്.
കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പതിനാല് ജില്ലകളിലും വിശാല ഹിന്ദു സമ്മേളനങ്ങളും സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ ധര്‍മ്മസംവാദവും നടക്കും. ചിങ്ങം ഒന്നിന് തിരുവനന്തപുരത്തുനിന്ന് തുടക്കമാകും. ആഗസ്ത് 31 ന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് തൃശൂര്‍ ജില്ലയിലെ സമ്മേളനം.സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ടി.എസ്.പട്ടാഭിരാമന് ചെയര്‍മാനും കെ.സുരേഷ്കുമാര്‍ മുഖ്യസംയോജകനും പി.ഷണ്മുഖാനന്ദന് ജനറല്‍ കണ്‍വീനറുമാണ്.
യോഗത്തില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷനായി. വി.കെ വിശ്വനാഥന്, കെ.എസ്.പത്മനാഭന്, രവിശങ്കര്‍, പി.എസ്. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: