തൊടുപുഴ: സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ സിപിഎം അക്രമം തുടര്‍ന്നാല്‍ ഭരണം സ്തംഭിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.
തൊടുപുഴ ഗാന്ധിസ്ക്വയറില്‍ നടന്ന മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡല്‍ഹിയിലുണ്ടായി എന്ന് പറയുന്ന ഇല്ലാത്ത അക്രമത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളെ സിപിഎം ഗുണ്ടകള്‍ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. നിരവധി ഓഫീസുകളും അടിച്ച് തകര്‍ത്തു. ഇത് വരെ 350 ഓളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായും ഇത്തരത്തില്‍ പോയാല്‍ പിണറായി സര്‍ക്കാരിനെതിരെ അതി ശക്തമായ സമരവുമായി സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടിറങ്ങുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന വ്യവസ്ഥാ പ്രമുഖ് കെ. വേണു മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് അജി, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റെ ഷാജി, ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പി എം രാമകൃഷ്ണന്, ഇടുക്കി വിഭാഗ് കാര്യവാഹക് പി ആര് ഹരിദാസ്, ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, നഗരസഭ കൗണ്‍സിലര്‍മാരായ കെ ഗോപാലകൃഷ്ണന്, ആര് അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: