നെയ്യാറ്റന്‍കര: വ്യാപാരികളെയും പോലീസിനെയും വട്ടം കറക്കി ഒരുമാസത്തിനിടെ നെയ്യാറ്റിന്‍കരയില്‍ 33 കടകളില്‍ മോഷണം. ടൗണില്‍ 27 കടകളില്‍ മോഷണം നടന്നപ്പോള്‍ ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ കഴിഞ്ഞദിവസം ആറ് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം 12 കടകളില്‍ മോഷണം നടന്നിരുന്നു. മോഷണം നടന്ന ഒരു ഹോട്ടലില്‍ സ്ഥാപിച്ചിരുന്നു സിസിടിവിയില്‍ മോഷാടാവിന്റെ ദൃശ്യം പതിഞ്ഞു. മേശയില്‍ സൂക്ഷിച്ചിരുന്നു മുപ്പതിനായിരം രൂപ എണ്ണിയെടുക്കുന്നതായിരുന്നു ദൃശ്യം. സിസിടിവി പരിശോധിച്ച ശേഷം മോഷ്ടാവിന്റെ രേഖാ ചിത്രവുമായി അന്വേഷണം നടത്തുകയാണ് പോലീസ്.
ഇരുപത് ലക്ഷത്തോളം നഷ്ടം സംഭവിച്ചതായി വ്യാപാരി സംഘനടകള്‍ പറഞ്ഞു. പോലീസ് കണക്കാക്കുന്നത് വ്യപാരസ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട വസ്തുകവകകള്‍ കണക്കാക്കിയാണ്. ഇതില്‍ കൂടുതലാണ് നഷ്ടം. ഒട്ടുമിക്ക കടകളിലും പിറകുവശത്തെ പൂട്ട് പൊളിച്ചും മേല്‍ക്കൂര ഇളക്കിയുമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ടതാണ്. രാത്രി കാലങ്ങളില്‍ ഇവിടെ പോലീസ് പെട്രോളിംഗ് നടക്കാറില്ല.അടിക്കടിയുള്ള മോഷണം നാട്ടുകാരെയും ഭീതിയിലാക്കിയിട്ടുണ്ട്.വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ മോഷ്ടാക്കളുടെ അടുത്ത ലക്ഷ്യം വീടുകളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: