ചെന്നൈ: ശ്രീലങ്കന്‍ പെയിലറ്റുമാര്ക്ക് തമിഴ്നാട്ടില്‍ പരിശീലനം നല്കാന് അനുമതി നല്കിയ കേന്ദ്ര പ്രരിരോധമന്ത്രാലയത്തിന്റെ നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രൂക്ഷമായി വിമര്‍ശിച്ചു.
ശ്രീലങ്കന്‍ സായുധ സേനാംഗങ്ങള്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ തമിഴ് ജനതയെ അവഹേളിച്ചിരിക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം നടപടികളില്‍നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും പരിശീലനത്തിനെത്തിയവരെ തിരിച്ചയക്കണമെന്നും ജയലളിത പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
ജയലളിതയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തമ്പാരം വ്യോമപരിശീലന കേന്ദ്രത്തില്‍ എത്തിയ ഒമ്പത് ലങ്കന്‍ പെയിലറ്റുമാരെ ബാംഗ്ലൂരിലെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പരിശീലനത്തിന്റെ ഭാഗമായി കൂടുതല്‍ ലങ്കന്‍ സൈനികര്‍ ഇന്ത്യയിലേക്ക് എത്തുന്നത് വിലക്കണമെന്ന് ജയലളിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദല്‍ഹിയിലെ ദേശീയ പ്രതിരോധ അക്കാദമിയില്‍ ശ്രീലങ്കയില്‍നിന്നുള്ള എയര്‍ വൈസ് മാര്‍ഷല്‍ ജഗത് ജുലങ്ക, റിയര്‍ അഡ്മിറല്‍ എസ്.റാണ സിങ്കെ എന്നിവര്‍ പരിശീലനത്തിലാണെന്നും ജയലളിത പറഞ്ഞു. മറ്റു രാജ്യങ്ങളില്‍നിന്നുള്ള 25 സൈനികരും പരിശീലനത്തിനായി കുനൂരില്‍ എത്തിയിട്ടുണ്ടെന്നും ജയ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ ലങ്കന്‍ സേനാംഗങ്ങള്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നതും തമിഴ്നാട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതും തമിഴ് ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ശ്രീലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതില്‍നിന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം പിന്മാറണമെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ജയ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: