ന്യൂദൽഹി: വിവരാവകാശ നിയമത്തിനുവേണ്ടി അരുണ റോയിയോടൊപ്പം പ്രവർത്തിച്ച നിഖിൽ ഡേക്ക് 20 വർഷം പഴക്കമുള്ള കേസിൽ നാലു മാസം ജയിൽശിക്ഷ.
വിവരാവകാശ പ്രവർത്തകനെന്ന നിലയിൽ 1998ൽ ഒരു ഗ്രാമത്തിലെ വികസന പദ്ധതിയിൽ അഴിമതിയുടെ വിവരം ശേഖരിക്കാൻ പോയതിനാണ് ‘അതിക്രമിച്ചു കടന്നതിനും മുറിവേൽപിച്ചതിനും’ ജയിൽശിക്ഷ വിധിച്ചത്. ശിക്ഷക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ വിവരാവകാശ പ്രവർത്തകർ അപ്പീൽ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: