കൊച്ചി: കൊച്ചി മെട്രോയുടെ അവസാനഘട്ട ഒരുക്കള്‍ വിലയിരുത്താന്‍ ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് കൊച്ചിയിലെത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം ഒരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ചു.
കെ.എം.ആര്.എല്‍ ഉദ്യോഗസ്ഥരും ഇ. ശ്രീധരനോടൊപ്പമുണ്ട്. ഉദ്ഘാടനശേഷം മെട്രോ സര്‍വീസ് നടത്തുന്ന പാലരിവട്ടം മുതല്‍ ആലുവ വരെയുള്ള ദൂരം ശ്രീധരന് വിശദമായി പരിശോധിച്ചു.
എന്നാല്‍, മെട്രോ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നും ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. തന്നെ ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ല. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന് എന്നിവര്‍ക്കാണ് വേദിയിലിരിക്കാനുള്ള ക്ഷണമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: