തൃശൂര്‍: പ്രശസ്ത നര്‍ത്തകിയും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. അത്താണിയിലെ വീട്ടില്‍ രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. അസുഖ ബാധയെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
കോട്ടയം ജില്ലയിലെ മറ്റക്കരയില്‍ ഒരു യാഥാസ്ഥിതിക കര്‍ഷക കുടുംബത്തിലെ രാമകൃഷ്ണന് നായരുടെയും ലക്ഷ്മിയമ്മയുടെയും ഏഴാമത്തെ പുത്രിയായിട്ടാണ് ലീലാമ്മയുടെ ജനനം.
കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായി. ഭരതനാട്യവും കുച്ചിപുടിയും പഠിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ റീഡറായും പ്രവര്‍ത്തിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരനധി വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിലും നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യാന്‍ സ്വന്തമായി തൃശൂര്‍ ജില്ലയിലെ അത്താണിയില്‍ സ്വാതിചിത്ര എന്ന സ്ഥാപനം നടത്തിയിരുന്നു. ഭര്‍ത്താവ്: മധുസൂദനന്, മക്കള്‍: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: